ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ് ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻ. രാമന്‍ പ്രഭാവം എന്ന കണ്ടെത്തലിന് 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബല്‍ സമ്മാനത്തിന് അർഹനായി. ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനാണ് സി.വി.രാമന്‍. വളരെ തുച്ഛമായ തുക മാത്രം ചെലവഴിച്ച് സ്വയം നിര്‍മ്മിച്ച ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് അദ്ദേഹവും ശിഷ്യന്മാരും ഈ നേട്ടം കൈവരിച്ചത്. മികച്ച അധ്യാപകനായ സി.വി.രാമന്‍ തന്റെ ശിഷ്യന്മാര്‍ക്ക് യഥാര്‍ത്ഥ ഗുരുനാഥനായിരുന്നു. ഇന്ത്യയില്‍ ശാസ്ത്രഗവേഷണത്തിന് അടിത്തറയിട്ട അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ മധുരഫലങ്ങളാണ് നാമിന്ന് അനുഭവിക്കുന്നത്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്നു 1948-ൽ അദ്ദേഹം വിരമിച്ചു. അതിനു ശേഷം ബാംഗ്ലൂരിൽ അദ്ദേഹം രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. മരിക്കുന്നതു വരെ അദ്ദേഹം അതിന്റെ ഡയറക്ടറായി പ്രവർത്തിച്ചു. 1954-ൽ അദ്ദേഹത്തിനു ഭാരതരത്ന പുരസ്കാരം ലഭിച്ചു.
1970 നവംബർ 21 തന്റെ 82-മത്തെ വയസ്സിൽ സി .വി. രാമൻ
മരണമടഞ്ഞു. നിശ്ചയിച്ചുറപ്പിച്ചപ്രകാരം രാമൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ
അദ്ദേഹത്തിന്റെ മൃതശരീരം സംസ്കരിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം
യാതൊരുവിധത്തിലുള്ള മതപരമായ ചടങ്ങുകളും നടന്നില്ല. ശാസ്ത്രത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ആ മഹാ പ്രതിഭാശാലിക്ക് ഇനിയും ധാരാളം പിന്‍ഗാമികള്‍ ഉയര്‍ന്നു വരട്ടെ.
No comments:
Post a Comment