സ്വാമി
വിവേകാനന്ദൻ
വേദാന്ത
തത്ത്വശാസ്ത്രത്തിന്റെ
ആധുനികകാലത്തെ ഏറ്റവും ശക്തനായ
വക്താവും ഇന്ത്യയിലെമ്പാടും
സ്വാധീനമറിയിച്ച ആത്മീയ
ഗുരുവുമായിരുന്നു.
രാമകൃഷ്ണ
പരമഹംസന്റെ പ്രധാന ശിഷ്യനും
രാമകൃഷ്ണ മഠം, രാമകൃഷ്ണ
മിഷൻ എന്നിവയുടെ സ്ഥാപകനുമാണ്.
സന്യാസിയാകുന്നതിനു
മുൻപ് നരേന്ദ്രനാഥ് ദത്ത
എന്നായിരുന്നു പേർ.
ഇന്ത്യയുടെ
യുവത്വത്തെ തൊട്ടുണർത്താൻ
വിവേകാനന്ദ സ്വാമികളുടെ
പ്രബോധനങ്ങൾ സഹായകമായിട്ടുണ്ടെന്നാണ്
പൊതുവേ വിലയിരുത്തപ്പെടുന്നത്.
ആശയ സമ്പുഷ്ടമായ
പ്രസംഗങ്ങൾക്കൊണ്ടും ഭയരഹിതമായ
പ്രബോധനങ്ങൾക്കൊണ്ടും
ഇന്ത്യയിലെമ്പാടും അനുയായികളെ
സൃഷ്ടിച്ചെടുക്കാൻ ഇദ്ദേഹത്തിനു
സാധിച്ചു.
വിവേകാനന്ദന്റെ
ആവിർഭാവം ഭാരതീയ സംസ്കാരത്തിന്റെയും
ഹിന്ദുമതത്തിന്റെയും ചരിത്രത്തിൽ
പുതിയ അധ്യായത്തിന്റെ
തുടക്കമായിരുന്നു.
മതദാർശനികനെന്ന
നിലയിൽ സ്വാമി വിവേകാനന്ദനെ
രണ്ടു വ്യത്യസ്ത ദൃഷ്ടികോണുകളിൽനിന്നും
അപഗ്രഥിക്കാം. ശ്രീരാമനും
ശ്രീകൃഷ്ണനും ശ്രീശങ്കരനും
വ്യാഖ്യാനിച്ചു പ്രചരിപ്പിച്ച
ഭാരതീയ മതതത്വശാസ്ത്രത്തെ,
ആധുനിക വ്യാവസായിക
ശാസ്ത്രീയ യുഗത്തിനനുസൃതമായി
വ്യാഖ്യാനിച്ച ആധ്യാത്മികാചാര്യൻ.
മതസംസ്കാരത്തിന്
ആധുനിക ശാസ്ത്രത്തിന്റെയും
സാങ്കേതികവിദ്യയുടെയും
ഭാഷയിൽ പുതിയ നിർവചനവും
വ്യാഖ്യാനവും നൽകി ആയുസ്സ്
നീട്ടിക്കൊടുത്ത ദാർശനികൻ.
ഒരുവശത്ത്
അദ്ദേഹം ഹിന്ദുമതത്തിനു
മാനുഷികതയുടെയും ശാസ്ത്രീയതയുടെയും
ആധുനികതയുടെയും പുതിയ മുഖം
കൊടുത്തു. മറുവശത്ത്,
ആധുനിക
യുഗത്തിന്റെ മുഖമുദ്രകളായ
ഭൗതികവാദം, ശാസ്ത്രീയ
ഗവേഷണബുദ്ധി, യുക്തിചിന്ത
ഇവയ്ക്കെതിരല്ല മതമെന്ന്
ലോകത്തിനു കാണിച്ചുകൊടുത്തു.
വിവേകാനന്ദ സൂക്തങ്ങൾ
- ഇരുമ്പിന്റെ മാംസ പേശികളും ഉരുക്കിന്റെ ഞരമ്പുകളും അതിമാനുഷമായി ഇച്ഛാശക്തിയുമുള്ള യുവതലമുറയാണ് നമുക്കാവശ്യം.
- അടിമയെപ്പോലെയല്ല
ജോലി ചെയ്യേണ്ടത്,
യജമാനനെപ്പോലെയാണ്,
അവിരഹിതമായി
ജോലി ചെയ്യുക, പക്ഷേ
അടിമയുടെ ജോലിയാകരുത്.
സ്വാമി
വിവേകാനന്ദന്റെ ജന്മദിനം
ഭാരതത്തില്‍ ദേശീയ യുവജന
ദിനമായി ആഘോഷിക്കുന്നു.
ദിനാചരണത്തിന്റെ
ഭാഗമായി പാണൂര്‍ സ്കൂളില്‍
വിവേകാനന്ദനെ അനുസ്മരിച്ചു.
ഇന്ദിര ടീച്ചര്‍
അനുസ്മരണ പ്രഭാഷണം നടത്തി.
No comments:
Post a Comment